വേനലിൽ വിരിഞ്ഞ പൂവ്
ഒരു കരിയിലയോടൊപ്പം
ഒളിച്ചോടിപ്പോയി.
ഒരഭയം തേടി അലഞ്ഞവസാനം
ഒരു കൊന്നച്ചോട്ടിൽ പറ്റിക്കൂടി.
തണലോരോന്നായി
കൊഴിഞ്ഞു തുടങ്ങി.
ഇല തളിർക്കുമല്ലോ എന്ന
പ്രതീക്ഷയിൽ കരിയില പൂവിനു തണലായി.
കൊന്ന തളിർത്തില്ല.
അതൊരു പ്ലാസ്റ്റിക് കൊന്നയായിരുന്നു.
കൊഴിഞ്ഞു വീണ പ്ലാസ്റ്റിക് പൂവുകൾ
കരിയിലയോട് ചോദിച്ചു:
നീയെന്തിനീ അൽപായുസ്സിനെ പ്രണയിക്കുന്നു?
ഞാനുമൊരൽപായുസ്സാണല്ലോ.
എല്ലാപ്രണയങ്ങളും
അൽപായുസ്സു തന്നെ.
അവർ പൊട്ടിച്ചിരിച്ചു.
കരിയില ചോദിച്ചു:
നിങ്ങളെന്തിനാ കൊഴിഞ്ഞത്?
പ്ലാസ്റ്റിക്കായാലും കൊന്ന പൊഴിയണ്ടേ.
കരിയില തളിർക്കാത്ത മരത്തിന്റെ
അറ്റത്തേക്ക് നോക്കി.
അവന്റെ കീഴേ പൂവ്
അവന്റെ ഒരുചുംബനത്തിനും കൂടി കൊതിച്ചു.
അപ്പോഴേക്കും
കരിയിലയുടെ കണ്ണൂകളിൽ കറുത്ത സൂര്യൻ തുളയിട്ടിരുന്നു.
ഒരു കരിയിലയോടൊപ്പം
ഒളിച്ചോടിപ്പോയി.
ഒരഭയം തേടി അലഞ്ഞവസാനം
ഒരു കൊന്നച്ചോട്ടിൽ പറ്റിക്കൂടി.
തണലോരോന്നായി
കൊഴിഞ്ഞു തുടങ്ങി.
ഇല തളിർക്കുമല്ലോ എന്ന
പ്രതീക്ഷയിൽ കരിയില പൂവിനു തണലായി.
കൊന്ന തളിർത്തില്ല.
അതൊരു പ്ലാസ്റ്റിക് കൊന്നയായിരുന്നു.
കൊഴിഞ്ഞു വീണ പ്ലാസ്റ്റിക് പൂവുകൾ
കരിയിലയോട് ചോദിച്ചു:
നീയെന്തിനീ അൽപായുസ്സിനെ പ്രണയിക്കുന്നു?
ഞാനുമൊരൽപായുസ്സാണല്ലോ.
എല്ലാപ്രണയങ്ങളും
അൽപായുസ്സു തന്നെ.
അവർ പൊട്ടിച്ചിരിച്ചു.
കരിയില ചോദിച്ചു:
നിങ്ങളെന്തിനാ കൊഴിഞ്ഞത്?
പ്ലാസ്റ്റിക്കായാലും കൊന്ന പൊഴിയണ്ടേ.
കരിയില തളിർക്കാത്ത മരത്തിന്റെ
അറ്റത്തേക്ക് നോക്കി.
അവന്റെ കീഴേ പൂവ്
അവന്റെ ഒരുചുംബനത്തിനും കൂടി കൊതിച്ചു.
അപ്പോഴേക്കും
കരിയിലയുടെ കണ്ണൂകളിൽ കറുത്ത സൂര്യൻ തുളയിട്ടിരുന്നു.
എല്ലാ പ്രണയങ്ങളും അല്പ്പായുസ്സു തന്നെ..ഹും..
ReplyDelete"എല്ലാപ്രണയങ്ങളും
ReplyDeleteഅൽപായുസ്സു തന്നെ."
ഏയ് അല്ല.
അഭയം നല്‍കേണ്ട തണല്‍മരങ്ങള്‍ പോലും മിഥ്യയാവുന്ന ദുരന്തകാലമിത്.
ReplyDeleteപ്രണയം സമ്പന്നതയിലേയ്ക്കു ചേക്കേറി.
എങ്കിലും പൂക്കളെ കൈവെടിയാത്ത ചില കരിയിലകള്‍ ഇന്നുമുണ്ട്.
തപ്തസൂര്യന്റെ കിരണങ്ങളേറ്റ് കണ്ണുകള്‍ തുളയുന്നതിനു മുമ്പ്
ചുംബനം നല്കിയേക്കുക.
നല്ല ആശയം......
ReplyDeleteആ കവിത മനസ്സിലായില്ല......അതാണ് ഇവിടെ വന്ന് ഇത് വായിച്ചത്....