(മഞ്ചേരിയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘സഹൃദയ’ മാസികയുടെ
മെയ് 2008 ലക്കത്തിൽ അടിച്ചു വന്ന എന്റെ മറ്റൊരു പൊട്ടക്കവിത)
കാവ്യത്തിന്റെ പാത്രത്തിലിട്ട്
വേവിച്ചൊരു
എഴുത്ത് കയ്യിൽ കിട്ടി.
(ഇന്നങ്ങാടിയിൽ കിട്ടുന്നതിലേതാ
മൂത്ത്
പഴുത്തത്? ഏതാ ഞെക്കിപ്പഴുപ്പിച്ചത്? അറിയില്ലല്ലോ)
വെന്തോ?
വെന്തില്ലേ;
ചൂടോടെ
കുടിക്കാൻ തുടങ്ങി.
കുടിച്ചു
തീരുന്നതിനൊപ്പം
അതിന്റെ
ചൂടും തണിഞ്ഞു.
അവസാനം
ഗ്ലാസിന്നടിയിലെ
ഇത്തിരി
തണുത്ത ചായബാക്കി പോലെ
അതുപേക്ഷിച്ചു.
ഒരു
പക്ഷെ കുടിക്കാതെ തൂവിക്കളയുന്ന
ബാക്കിയിലാവാം കവിത.
വായിച്ചതിലെവിടെയാണു കവിത?
വായിക്കാത്തതിലാവാം കവിത.
ഈ
എഴുത്തിലെവിടെയാണു
കവിത?
എഴുതാത്തതിലാവാം കവിത.
നല്ല ചിന്തകള്‍
ReplyDeleteGood.
ReplyDelete