Friday 21 February 2014

സന്ദേഹ കാവ്യം


(മഞ്ചേരിയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്നസഹൃദയമാസികയുടെ മെയ് 2008 ലക്കത്തിൽ അടിച്ചു വന്ന എന്റെ മറ്റൊരു പൊട്ടക്കവിത)



കാവ്യത്തിന്റെ പാത്രത്തിലിട്ട്
വേവിച്ചൊരു എഴുത്ത് കയ്യിൽ കിട്ടി.
(ഇന്നങ്ങാടിയിൽ കിട്ടുന്നതിലേതാ
മൂത്ത് പഴുത്തത്? ഏതാ ഞെക്കിപ്പഴുപ്പിച്ചത്? അറിയില്ലല്ലോ)
വെന്തോ? വെന്തില്ലേ;
ചൂടോടെ കുടിക്കാൻ തുടങ്ങി.
കുടിച്ചു തീരുന്നതിനൊപ്പം
അതിന്റെ ചൂടും തണിഞ്ഞു.
അവസാനം ഗ്ലാസിന്നടിയിലെ
ഇത്തിരി തണുത്ത ചായബാക്കി പോലെ
അതുപേക്ഷിച്ചു.

ഒരു പക്ഷെ കുടിക്കാതെ തൂവിക്കളയുന്ന
ബാക്കിയിലാവാം കവിത.
വായിച്ചതിലെവിടെയാണു കവിത?
വായിക്കാത്തതിലാവാം കവിത.
എഴുത്തിലെവിടെയാണു കവിത?
എഴുതാത്തതിലാവാം കവിത.

2 comments: