(എം എൻ വിജയൻ മാഷ് എഡിറ്ററായിരുന്ന 'പാഠം ' മാസികയുടെ 2004 ജനുവരി-ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചതാണിത്. ആ ലക്കത്തിൽ ഉണ്ടായിരുന്ന എന്റെ രണ്ടു കവിതകളിൽ ഒന്ന് മുമ്പ് ഇട്ടതാണ്. 'ജനൽ'. ഇത് രണ്ടാമത്തെ കവിത 'വായന').
വായന
ഉറക്കം തൂങ്ങുമ്പോഴാണത്
എവിടെയെങ്കിലുമെത്തുന്നത്.
വള്ളിപുള്ളികൾക്കിടയിൽ
ഉരുണ്ടിരിക്കുന്നതൊന്നും
അക്ഷരങ്ങളല്ല.
സർപ്പച്ചുരുളുകൾ പോലെ
കയർക്കുഞ്ഞുങ്ങളാണവ.
ഇടക്കുള്ളതൊന്നു,മൊഴിഞ്ഞ
സ്ഥലങ്ങളുമല്ല,
വെളുത്ത സർപ്പക്കയറുകളുടെ
പടർച്ചയാണ്.
എവിടെയെങ്കിലുമെത്തുന്നത്.
വള്ളിപുള്ളികൾക്കിടയിൽ
ഉരുണ്ടിരിക്കുന്നതൊന്നും
അക്ഷരങ്ങളല്ല.
സർപ്പച്ചുരുളുകൾ പോലെ
കയർക്കുഞ്ഞുങ്ങളാണവ.
ഇടക്കുള്ളതൊന്നു,മൊഴിഞ്ഞ
സ്ഥലങ്ങളുമല്ല,
വെളുത്ത സർപ്പക്കയറുകളുടെ
പടർച്ചയാണ്.
കണ്ണുകൾ,
ഉറുമ്പരിക്കുന്നപോലെ
അക്ഷരങ്ങളിൽ കയറിയിറങ്ങുമ്പോൾ
വക്ക് തെറ്റി വീഴുമ്പോൾ
ചിന്തയൊരു പിണറായെങ്കിലായി.
ഉറുമ്പരിക്കുന്നപോലെ
അക്ഷരങ്ങളിൽ കയറിയിറങ്ങുമ്പോൾ
വക്ക് തെറ്റി വീഴുമ്പോൾ
ചിന്തയൊരു പിണറായെങ്കിലായി.
വായന,യൊരുറുമ്പിന്റെ
അന്നം തേടിയാത്രയാണ്.
അന്നം തേടിയാത്രയാണ്.
No comments:
Post a Comment